Wednesday 9 December 2015

രേണുകയുടെ പുത്രൻ /
”കെ  ജയകുമാർ

പരശുവിൻ മെയ് തൊടാതകലുന്ന കടലിൽ നി-
ന്നുരുവായ കരനോക്കി നില്ക്കേ
വെയ്‌ലും നിലാവുമിരിട്ടുമില്ലവിടെയൊരു
വിളറുന്ന ഹിമപാളി മാത്രം
കാറ്റില്ല, കടലിൻ മിടിപ്പില്ല തേങ്ങലായ്
നേർക്കുന്ന താരാട്ടു മാത്രം
മുന്നിലെ ശൂന്യതയിൽ വർജ്ജിച്ച മഴുവിന്റെ
മൃതമാമനാഥമെയ് മാത്രം
ഒരു കൊടുംഹത്യ തൻ ഭാരവും തീരാത്ത
നരമേധമായ്‌ത്തീർന്ന വാഴ്വും
മഴുപോലെ തിരകൾ വന്നേല്ക്കാത്ത പാപത്തി
നുടൽപോലെ ജീവിതം ബാക്കി.”

2 comments:

  1. മഴുപോലെ തിരകൾ വന്നേല്ക്കാത്ത പാപത്തി
    നുടൽപോലെ ജീവിതം ബാക്കി.”

    ReplyDelete