Wednesday 9 December 2015

മുറിച്ചുവെച്ച നാരങ്ങയിൽ നിന്നും
മഞ്ഞനിറത്തിൽ
പറന്നുപൊങ്ങുന്ന ശലഭങ്ങൾ

പണ്ട് തുളസിയുടെ
രണ്ടില പിടിച്ചിരുന്ന
നിന്റെ മുടിയിൽ
അതിന്റെ വേര് പോലെ
ഇപ്പോൾ നീണ്ടുകിടക്കുന്ന
രണ്ടുനരകൾ

ചുണ്ടിൽ ഇപ്പോഴും
പണ്ടത്തെ പോലെ
എന്നെ കൊതിപ്പിക്കുന്ന
അതേ നാരങ്ങ മണമുള്ള
ചെറുനനവ്‌

ഒളിപ്പിച്ചു കാണിച്ച
മാറിലെ മറുകിന്റെ
അതേ കസ്തൂരിമണമുള്ള
കുറുമ്പ്

കടന്നുപോകുന്ന  കാറ്റ്
ഓർമിപ്പിക്കുന്ന
മുറുക്കമുള്ള
നമ്മുടെ പഴയ ആലിംഗനങ്ങൾ

നമ്മുടെ ഇളം വാർദ്ധക്യത്തിലും
നരയുടെ ഉപ്പു ചേർത്തു
പഴയ എല്ലാ  വികൃതികളോടും കൂടി
അതേ ആകൃതിയിൽ
ഒറ്റനോട്ടത്തിൽ
നമ്മൾ പൊടിതട്ടിയെടുക്കുന്ന
കുട്ടിക്കാലത്തെ പുളിയുള്ള
 മാങ്ങകൾ 
രേണുകയുടെ പുത്രൻ /
”കെ  ജയകുമാർ

പരശുവിൻ മെയ് തൊടാതകലുന്ന കടലിൽ നി-
ന്നുരുവായ കരനോക്കി നില്ക്കേ
വെയ്‌ലും നിലാവുമിരിട്ടുമില്ലവിടെയൊരു
വിളറുന്ന ഹിമപാളി മാത്രം
കാറ്റില്ല, കടലിൻ മിടിപ്പില്ല തേങ്ങലായ്
നേർക്കുന്ന താരാട്ടു മാത്രം
മുന്നിലെ ശൂന്യതയിൽ വർജ്ജിച്ച മഴുവിന്റെ
മൃതമാമനാഥമെയ് മാത്രം
ഒരു കൊടുംഹത്യ തൻ ഭാരവും തീരാത്ത
നരമേധമായ്‌ത്തീർന്ന വാഴ്വും
മഴുപോലെ തിരകൾ വന്നേല്ക്കാത്ത പാപത്തി
നുടൽപോലെ ജീവിതം ബാക്കി.”