Saturday 7 October 2017

ശിൽപ്പം

ഒരു അഭയത്തിന്റെ
ശിൽപ്പമാവണം
ഭ്രാന്ത്

നൃത്തത്തിന്റെ ചങ്ങലയിട്ട്
തൽക്കാലം 
അയാൾ
അതിൽ
കയറി നിന്നതാവണം

ഇറങ്ങി വരുമ്പോൾ
പക്ഷിയുടെ നിറം കൊടുത്ത്
പറത്തിവിടാൻ
മറന്നുപോയതാവണം...

എന്നിരുന്നാലും
കറി പുരട്ടിയ
ഒരു ഉരുളച്ചോറിന്റെ
വാ പിളർക്കുന്ന
ശാന്തതയ്ക്കിടയിലും
വേരുകൾ എന്ന നിലയിൽ
തുറക്കുവാനാകാത്ത
എല്ലുകളിൽ
കിലുങ്ങുന്നുണ്ട്
ആൺമജ്ജയുടെ
താക്കോലുകൾ!

No comments:

Post a Comment